ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ സാമ്പത്തിക ആരോഗ്യത്തിനായുള്ള പ്രത്യേക പ്രതിനിധിയായി (UNSGSA) നെതർലാൻഡ്‌സിലെ ക്വീൻ മാക്സിമ ജൂൺ 23 മുതൽ 25 വരെ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക വിപ്ലവമായ ജൻ-ധൻ യോജന, ആധാർ, യു.പി.ഐ (UPI) എന്നിവയുടെ പുരോഗതി വിലയിരുത്താനാണ് ഈ സന്ദർശനം എന്ന് 'റോയൽ ഹൗസ് ഓഫ് ദി നെതർലാൻഡ്‌സ്' ഔദ്യോഗികമായി അറിയിച്ചു.
'പ്രധാനമന്ത്രി ജൻ-ധൻ യോജന' (PMJDY) വഴി ദശലക്ഷക്കണക്കിന് സാധാരണക്കാരിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാനും, അതുവഴി സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കാനും സാധിച്ചുവെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു.
അതേസമയം മേൽപ്പറഞ്ഞ സാന്പത്തികപരിഷ്കാരങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ സമ്മിശ്രമാണ്. ഈ പദ്ധതിയെക്കുറിച്ച് വലിയ വിമർശനങ്ങളും സാമ്പത്തിക വിദഗ്ധരിൽ നിന്നും പ്രതിപക്ഷത്ത് നിന്നും അക്കാലത്ത് ഉയർന്നിരുന്നു. വലിയൊരു ശതമാനം അക്കൗണ്ടുകളും 'പൂജ്യം ബാലൻസ്' (Zero balance) അക്കൗണ്ടുകളാണെന്നും, 2018-ലെ കണക്കുകൾ പ്രകാരം ഏകദേശം 20 ശതമാനത്തോളം അക്കൗണ്ടുകൾ പ്രവർത്തനരഹിതമായിരുന്നെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇൻഷുറൻസും ഓവർഡ്രാഫ്റ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് കൂടുതൽ അക്കൗണ്ടുകൾ തുറപ്പിക്കാൻ ബാങ്കുകൾ നിർബന്ധിതരായെന്നും, ഇത് ബാങ്കുകൾക്ക് അനാവശ്യ തൊഴിൽ ഭാരം വർദ്ധിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
'ബ്രൂക്കിംഗ്സ് ഇന്ത്യ'യിലെ ഗവേഷകയായ ശ്രദ്ധി ഗഖർ പോലുള്ളവർ നിരീക്ഷിച്ചത്, അക്കൗണ്ടുകൾ തുറക്കുന്നതിലെ വേഗതയ്ക്ക് അനുസൃതമായി ആനുകൂല്യങ്ങളുടെ വിതരണം നടന്നിട്ടില്ലെന്നാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ