ഇന്ത്യയിൽ പാസ്പോർട്ട് ഫീസ് വർദ്ധിപ്പിച്ചുകൊണ്ടുള്ള യൂണിയൻ സർക്കാർ തീരുമാനം 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരികയാണ്.
പുതിയ ഫീസ് ഘടനയുടെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
36 പേജുള്ള സാധാരണ പാസ്പോർട്ട്: ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തി.
ഇതിന്റെ തത്കാൽ ഫീസ് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും വർദ്ധിപ്പിച്ചു. 60 പേജുള്ള പാസ്പോർട്ട്: സാധാരണ പാസ്പോർട്ട് ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായും, തത്കാൽ ഫീസ് 4,000 രൂപയിൽ നിന്ന് 6,000 രൂപയായും വർദ്ധിപ്പിച്ചു.
നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്പോർട്ടുകൾ: ഇവ മാറ്റി ലഭിക്കുന്നതിനുള്ള ഫീസിലും വലിയ വർദ്ധനവുണ്ട്. ഉദാഹരണത്തിന്, 36 പേജുള്ള പാസ്പോർട്ടിന് സാധാരണ നിലയിൽ 5,000 രൂപയും തത്കാലിൽ 7,500 രൂപയുമാണ് പുതിയ നിരക്ക്.
പ്രായപൂർത്തിയാകാത്തവർ (മൈനർമാർ): 18 വയസ്സിൽ താഴെയുള്ളവർക്കുള്ള 36 പേജുള്ള ഫ്രഷ് അല്ലെങ്കിൽ റീഇഷ്യൂ പാസ്പോർട്ട് ഫീസ് 1,000 രൂപയിൽ നിന്ന് 1,750 രൂപയായി വർദ്ധിപ്പിച്ചു.
മറ്റ് സേവനങ്ങൾ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള ഫീസ് 500 രൂപയിൽ നിന്ന് 750 രൂപയായി ഉയർത്തിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയം (MEA) പാസ്പോർട്ട് ചട്ടങ്ങളിൽ (Passports (Amendment) Rules, 2026) വരുത്തിയ ഭേദഗതിയിലൂടെയാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്.

إرسال تعليق